2013, ഡിസംബർ 18, ബുധനാഴ്‌ച

എന്റെ പ്രണയിനിക്ക്

പൂവിലേക്ക്
മഞ്ഞെന്ന പോലെ
നീ വന്നു

പുഴയില്‍
പൂന്തിങ്ക ളെന്നപോലെ
നീ ചിരിച്ചു

മരങ്ങളില്‍ ചേക്കേറിയ
കിളികളെ പോലെ
നീ ചിലച്ചു

പുലര്‍ കാലത്തെ
കിനാവ് പോലെ
നിന്നെ തനിച്ചാക്കി
ഞാന്‍ മടങ്ങി

തൊട്ടതും തലോടിയതും 
മഴ കരിഞ്ഞു പോയ 
മീന ച്ചൂടിലെങ്കിലും  

നീ പകര്‍ന്നു നല്‍കിയത്   
പുലരു മെന്നുറപ്പുള്ള
സ്വപ്നങ്ങളും

പ്രവാസത്തിന്റെ
ഇരുമ്പ് കട്ടിലില്‍
വിരിക്കാനുള്ള
പൂ നിലാവുമായിരുന്നു