സുഗന്ധം
പെയ്തിറങ്ങിയ
വസന്ത കാലത്ത്
മിതവാദ ത്തിന്റെ
വിരിപ്പാക്കി
വാരിപ്പുണര്‍ന്നവര്‍
തന്നെയാണ്
വെറുപ്പിന്റെ
ഉഷ്ണ കാലത്ത്
തീവ്രവാദ ത്തിന്റെ
ചാപ്പ കുത്തി
തുറുങ്കില്‍ തള്ളിയത് ....
നിരപരാധി യെന്നറിഞ്ഞിട്ടും
നിറ യൗവനം മരിച്ചിട്ടും
മരം കോച്ചുന്ന
ശൈത്യകാലത്തെ
കാത്തിരിക്കേണ്ടി വന്നു
ഒരു പരോളെങ്കിലും
പതിച്ചു കിട്ടാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ