2012, ഡിസംബർ 30, ഞായറാഴ്‌ച

വസന്തകാലം വിദൂരമല്ല ...

അറിവിന്റെ വഴികളില്‍
അക്ഷരം കാണാതെ
'അവളെ'ത്തിരയുന്നു
ആര്‍ത്തിയുടെ കണ്ണുകള്‍

ഇഷ്ടം നടിക്കുന്നു
ഇരയാക്കി മാറ്റുന്നു
ഇമ്പം കെടുന്നവര്‍
ഇട്ടെറിഞ്ഞോടുന്നു

ഉലയുന്നു ബന്ധങ്ങള്‍
ഉടയുന്നു ധര്‍മങ്ങള്‍
ഉടയാട യുരിയുന്നു
ഉടലിന്റെ ദാഹങ്ങള്‍

മദ ഗന്ധ മുറയുന്ന
മദനോത്സവങ്ങള്‍ക്ക്
മത മില്ല മറ വേണ്ട
മാതൃത്വ മറിയേണ്ട

പീഡനം നിറയുന്നു
പത്ര കോളങ്ങളില്‍
പിന്ജുങ്ങളെ കൊന്നു
പാപികള്‍ പെരുകുന്നു

നട്ടെല്ല് പോയവര്‍
നാട്ടില്‍ ഭരിക്കുന്നു
നായക പ്പിമ്പുകള്‍
നാശം വിതക്കുന്നു

വളരൂ യുവാക്കളെ
വഴികള്‍ തെളിക്കുവിന്‍
വാഴുന്ന തിന്മയുടെ
വഴികള്‍ മുടക്കുവിന്‍

വഴി വിട്ട വേഴ്ച്ചകളെ
വഴിയില്‍ തടുക്കാത്ത
വാഴുന്നവര്‍ക്കെതിരെ
'വസന്തം'രചിക്കുവിന്‍ ..