2012, ഡിസംബർ 10, തിങ്കളാഴ്‌ച

മനുഷ്യാവകാശം

'മനുഷ്യാവകാശം' എന്നത് 
ചത്തുപോയ ഒരു വാക്കാണ്‌ 
മനം മടുപ്പിക്കുന്ന 
പെരും കള്ളം 
ദുഷ്ടജീവികള്‍ 
ഇഷ്ടക്കാര്‍ക്ക് നല്‍കുന്ന 
ചത്തുപോയ ഔദാര്യം 

കുനിഞ്ഞും കുമ്പിട്ടും 
കൂട്ട് വന്നവരെ 
ഒറ്റിക്കൊടുത്തും
ചാണക ക്കുഴിയിയിലെ 
പുഴുവിനെ പുന്നരിച്ചും 
കൈ കൂപ്പി വാങ്ങുന്ന 
പുച്ഛം നിറഞ്ഞ 
ഭിക്ഷ.....

എഴുതപ്പെട്ട രേഖകളും 
പറയപ്പെട്ട വാക്കുകളും 
പുരാണത്തിലെ 
കള്ളങ്ങളാണ്
പേജുകള്‍ മറിയുമ്പോള്‍
വറ്റിപ്പോയ പുഴയിലെ 
തവള യെന്ന പോലെ ....

ഓരോ ചാട്ടത്തിലും 
ഒരു വിതുമ്പലും 
ഈരണ്ടു അര്‍ത്ഥങ്ങളുമുള്ള
പഴം പുരാണം 

മാടമ്പികളുടെ മടിക്കുത്തില്‍ 
ചത്തുപോയ വാക്കിന്റെ 
ചീഞ്ഞ മണം നിറയുന്നുണ്ട്
കവര്‍ന്നെടുത്ത 
അവകാശങ്ങള്‍ ചേര്‍ത്തു വെച്ച് 
ശ്മശാനം തീര്‍ക്കുന്നുണ്ട്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ