2012, ജൂലൈ 2, തിങ്കളാഴ്‌ച

കവിത


കവിത 
-----------------
വാക്കുകള്‍ക്കു 
വാളിന്റെ മൂര്‍ച്ച കിട്ടാന്‍ 
വിപ്ലവ ക്കവിതകള്‍ വായിച്ചാണ് 
വാക്കിന്റെ മുനയൊടിഞ്ഞതും
കണ്ണിന്റെ കാഴ്ച്ച മുറിഞ്ഞതും

വരികളില്‍
അഗ്നി നിറയ്ക്കാനാണ്
തീ പിടിച്ച ചിന്തകള്‍ തേടി
'ഇസ'ങ്ങളുടെ ശവപ്പുരകളില്‍
കാത്തിരുന്നതും മഴ നനഞ്ഞതും

വഴികളില്‍
കവിത വിതക്കാനാണ്
മൂപ്പെത്താത്ത വാക്കുകള്‍
വരികള്‍ക്കിടയില്‍ ഉണക്കാനിട്ടതും
വിത്തെടുത്ത് കഞ്ഞി വെച്ചതും

കവിതയുടെ ചാകര
പുഴയിലാണെന്നു കേട്ടാണ്
ചൂണ്ട വാങ്ങിയതും
കോര്‍ക്കാന്‍ 'ഇര' കിട്ടാതെ
കാട് കയറിയതും

കവിതയില്‍
ജീവിത മുന്ടെന്നറിഞ്ഞാണ്
കള്ളു മോന്തിയതും
കഴുക്കോലില്‍
കുരുക്കൊരുക്കിയതും ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ