2012, നവംബർ 5, തിങ്കളാഴ്‌ച

കുരുക്ക്

ഇരുട്ടു വീണ വഴികളില്‍ 
ഇരതേടുമ്പോഴാണ് 
കൌതുകം തോന്നുന്നൊരു 
കുരുക്ക് വന്ന് കഴുത്തില്‍ വീണത്‌ 

കുരുക്കെറിഞ്ഞവര്‍ 
ആരെന്നറിഞ്ഞില്ലെങ്കിലും 
ലകഷ്യ മെന്തെന്നറിയാന്‍ 
സൃഗാല ബുദ്ധിയൊന്നും 
വേണ്ടി വന്നില്ല 

കുരുക്ക് മുറുകുംമ്പോഴാണ് 
പുറം കാഴ്ചകള്‍ നിറം മങ്ങുന്നതും 
അകക്കാഴ്ചകള്‍ മിന്നി മറയുന്നതും 
ഇനി കുരുക്കിട്ടവനെ നോക്കി 
പുകഴ്ത്തി പ്പാടുക തന്നെ....!

വാലാട്ടി പിറകെ നടക്കുമ്പോഴും 
വാചാലനായത് 
കുരുക്കിന്റെ കരുത്തിനെ കുറിച്ചും 
കുരുക്കെറിഞ്ഞവന്റെ 
പൈതൃകങ്ങളെ കുറിച്ചുമായിരുന്നു 

ഊറ്റം കൊണ്ടത്‌ 
ചങ്ങലകളുടെ തിളക്കം നല്‍കുന്ന 
സുരക്ഷിതത്വത്തെ കുറിച്ചും 
വേവലാതിപ്പെട്ടത്‌ 
ചങ്ങലകളില്ലാത്ത ലോകം തീര്‍ക്കുന്ന 
ആരാജകത്വത്തെ കുറിച്ചുമായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ