2012, നവംബർ 17, ശനിയാഴ്‌ച

പുഴുക്കള്‍...

മൌനം സമൃദ്ധമായ
ചാണക ക്കുഴിയില്‍
ഗോ മൂത്രത്തിന്റെ
പോരിശ പറഞ്ഞിരുന്ന
പുഴുവെ പിടിച്ച്
നടുമുറ്റത്ത് കടും വെട്ടത്തില്‍
ഉണക്കാനിട്ടു,

ഗോക്കള്‍
ചവിട്ടി ത്തേച്ച പാടും
ചാണകം തികട്ടുന്ന ചൂരും
മറയിട്ടു മൂടാന്‍
ഗോ മൂത്രത്തിന്റെ ഔഷധ വീര്യം
നെഞ്ചില്‍ എഴുതിപ്പതിച്ചിരുന്നു

ചാണക ക്കുഴിയുടെ ഇരുളില്‍
കുളിര് കാത്തു കിടന്ന പുഴു
കരുത്ത് പെയ്യുന്ന
കടും വെളിച്ചം കണ്ടാണ്
ആര്‍ത്തും പേര്‍ത്തും
കാറി ക്കരഞ്ഞത്

ചൂഴ്ന്നെടുത്ത കണ്ണും
എറിഞ്ഞുടച്ച കാലും
അടയാളം പേറുന്ന നോട്ടപ്പുള്ളികള്‍
പുഴുവിനെ പുരട്ടാന്‍
സുഗന്ധം തേടുന്നത് കണ്ടല്ല

അതിരറിയാത്ത
അപകര്‍ഷതയുടെ നാറ്റവും
അതി വിനയത്തിന്റെ നാട്യവും കണ്ടാണ്‌
വേവുന്നതിനിടയിലും
പുഴു പൊട്ടി ച്ചിരിച്ചത് ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ