2012, നവംബർ 30, വെള്ളിയാഴ്‌ച

പ്രവാസം

എനിക്ക്
ഒളിച്ചോട്ട മായിരുന്നു
പുകയാത്ത അടുപ്പില്‍ നിന്ന്
പുകയുന്ന കണ്ണുകളില്‍ നിന്ന്
വിരിയാത്ത ചുണ്ടുകളില്‍ നിന്നും
എരിയുന്ന സ്വപ്നങ്ങളില്‍ നിന്നും ...!

നിനക്ക്
അലങ്കാരമായിരുന്നു
ഓടു മേഞ്ഞ വീടുകള്‍ കൊണ്ട്
മണമുള്ള ബിരിയാണി കൊണ്ട്
ചുടു നിശ്വാസമൊഴിഞ്ഞ വീട്ടകങ്ങള്‍ കൊണ്ട്
കണ്ണ് മൂടുന്ന റയ്ബാന്‍ ഗ്ലാസ്സും
കാതടപ്പിക്കുന്ന കൌതുകപ്പെട്ടി
"543" യുടെ സംഗീതവും കൊണ്ട്....!!

അവന്
ആഡംഭരമായിരുന്നു
മാര്‍ബിള്‍ തറയുടെ തണുപ്പ് കൊണ്ട്
ശീതപ്പെട്ടിയുടെ ശീല്‍ക്കാരം കൊണ്ട്
മണവാട്ടിയുടെ മൊന്ജും മുഴുപ്പും കൊണ്ട്
മണിയറയുടെ മാറ്റും
സ്ത്രീ ധനത്തിന്റെ ഭാരവും കൊണ്ട്

നമുക്ക്
ഒരു തിരിച്ചോട്ടമാണ്
മറന്നുപോയ പഴങ്കഞ്ഞിച്ചൂരിലേക്ക്
മടി പിടിച്ചിരുന്ന ആല്‍ തറയുടെ കുളിരിലേക്ക്
മാടിവിളിക്കുന്ന പുളിങ്കറിയുടെ രുചിയിലേക്ക്
മധുരം ഉറഞ്ഞുപോയ പ്രിയതമയുടെ
നെടു വീര്‍പ്പിന്റെ ചൂടിലേക്ക്...( * )
-------------------------------------
( * )ഒരിക്കലും എത്തില്ലെന്നുറപ്പുണ്ടായിട്ടും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ