2012, നവംബർ 2, വെള്ളിയാഴ്‌ച

ഫിലസ്തീന്‍.......

മരണം കവിത പെയ്യുന്ന താഴ്വാരങ്ങളില്‍ 
മധുരം കിനാവിലൂട്ടുന്ന മനസ് കണ്ടില്ലേ...

സ്വപ്നം കത്തിയമരുന്ന ദു:ഖ ഭൂമിയിലും 
സ്വര്‍ഗം സുഗന്ധമൂതുന്ന കാറ്റ് കണ്ടില്ലേ 

കരിയുന്ന മണലിന്റെ ചുടു ചൂരിലും 
കിനിയുന്ന കനിവിന്റെ യുറവ കണ്ടില്ലേ 

പുണ്യം പുതപ്പിടും ഫിലസ്തീനിലെ 
പൂക്കാതെ കൊഴിയുന്ന പൂ-മൊട്ടു കണ്ടില്ലേ..

ദുരമൂത്ത ജൂതന്റെ ദുഷ്ട ലാക്കാല്‍ 
ദുരന്തം കതിരിട്ട മണ്ണു കണ്ടില്ലേ...

സ്വര്‍ഗം സ്വപ്നമാക്കുന്ന കുഞ്ഞു ബാല്യങ്ങള്‍ 
സ്വസ്ഥത തേടി യലയുന്ന തെരുവുകണ്ടില്ലേ 

ചുടു ചോര മോന്തുന്ന ജൂതന്റെ തോക്കിനെ 
ചുടു-കല്ലാല്‍ തുരത്തുമാകാഴ്ച കണ്ടില്ലെ നീ  

വെട്ടിപ്പിടിച്ചും വെടിവെച്ചൊതുക്കിയും 
വെട്ടം പൊലിഞ്ഞ തിരു ഖുദുസു കണ്ടില്ലെ നീ 

ചങ്കും തുരന്നു ചന്തം കെടുത്തിയ രണഭൂമിയില്‍ 
ചിരി മാഞ്ഞു കരയു മൊരൊലീവു കണ്ടോ..

ദുഷ്ടനാം ജൂതന്റെ കുടില മോഹങ്ങളെ  
ദൂരെ തുരത്തു വാനൊത്തു ചേരൂ.

കഥകേട്ടു കണ്ണീരി ലൊളിയിടം  തേടാതെ 
കത്തും കരുത്തിനാ ലൊത്തു ചേരൂ..

ജന്മാവകാശമാം മാതൃ ഭൂമിക്കുമേല്‍ 
ജൂതന്‍ പടര്‍ത്തു-മര്‍ബുദ മറുത്തു മാറ്റൂ 

'അയ്യൂബി സുല്‍ത്താന്‍'* അതിരിട്ട വഴികളെ 
അന്തസിന്‍ വഴിയായിട്ടോര്‍ത്തു വെക്കൂ..

അധിനിവേശത്തി നോശാന പാടുന്ന 
അതി വിരുത നാശാനെ യെറിഞ്ഞു വീഴ്ത്തൂ 

അളവറ്റ ജീവനുകളപഹരിച്ച 
അക്രമിയെ വേരോടെ പിഴുതു മാറ്റാന്‍ 

ഫലപുഷ്ടി യുറയും ഫിലസ്തീനിനായ് 
ഫലിതം ചമക്കാതെ പട നയിക്കൂ..

പതിതരായ് പാവങ്ങ ളലയുന്ന നാടിന്റെ 
പരിശുദ്ധി വീണ്ടും പുതുക്കി നല്‍കാന്‍ 

'സയണിസം'ചോരയി ലിഴയുന്ന നാടിന്നു 
സത്യ വേദത്താല്‍ സുരക്ഷ തീര്‍ക്കാന്‍ 

സുകൃതമായ് 'ഖുദുസി'നെ വീണ്ടെടുക്കൂ ..
സൂക്ഷ്മമായ്‌ കാഴ്ചകള്‍ ഓര്‍ത്ത്‌ വെക്കൂ.....
------------------------------------------------------------------
* സുല്‍ത്താന്‍ സലാഹുദ്ധീന്‍ അയ്യൂബി (1137 - 1193 AD ) 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ