2014 ഏപ്രിൽ 20, ഞായറാഴ്‌ച
2014 മാർച്ച് 31, തിങ്കളാഴ്‌ച
2014 ജനുവരി 25, ശനിയാഴ്‌ച
2014 ജനുവരി 21, ചൊവ്വാഴ്ച
2014 ജനുവരി 7, ചൊവ്വാഴ്ച
മൂന്ന് 'ജീര്‍ണ' ലിസങ്ങള്‍
ജേര്‍ണലിസ്റ്റ്
-------------
കട്ടന്‍ ചായയുടെ
'മുഹബ്ബത്തി'ല്‍
ലവ് ജിഹാദിന്റെ
കൊടുങ്കാറ്റ് തിരയുന്നവന്‍
വിപ്ലവം
-------------
ഉണങ്ങിപ്പോയ
പരിപ്പു വടകള്‍ തിന്നാണ്
'വിപ്ലവ'ത്തിന്റെ
പല്ലുകള്‍ മുഴുക്കെ
കൊഴിഞ്ഞു പോയത്
പുക
--------------
ആഞ്ഞു വലിച്ചിട്ടും
'പുക'യായി
വെളുത്തു പോയ
സ്വപ്നങ്ങള്‍ക്ക്
കാല്‍ ചുവട്ടില്‍
അന്ത്യ കൂദാശ
-------------
കട്ടന്‍ ചായയുടെ
'മുഹബ്ബത്തി'ല്‍
ലവ് ജിഹാദിന്റെ
കൊടുങ്കാറ്റ് തിരയുന്നവന്‍
വിപ്ലവം
-------------
ഉണങ്ങിപ്പോയ
പരിപ്പു വടകള്‍ തിന്നാണ്
'വിപ്ലവ'ത്തിന്റെ
പല്ലുകള്‍ മുഴുക്കെ
കൊഴിഞ്ഞു പോയത്
പുക
--------------
ആഞ്ഞു വലിച്ചിട്ടും
'പുക'യായി
വെളുത്തു പോയ
സ്വപ്നങ്ങള്‍ക്ക്
കാല്‍ ചുവട്ടില്‍
അന്ത്യ കൂദാശ
2014 ജനുവരി 4, ശനിയാഴ്‌ച
2013 ഡിസംബർ 28, ശനിയാഴ്‌ച
2013 ഡിസംബർ 27, വെള്ളിയാഴ്‌ച
2013 ഡിസംബർ 26, വ്യാഴാഴ്‌ച
ഡിസ്പോസിബിള്‍
ഡിസ്പോസിബിള്‍ കാലത്തെ
നിറമുള്ള പ്രണയത്തിന്
എ ടി എം കാര്ഡിന്റെ
അഴകെങ്കിലും
ഒരു സിം കാര്ഡിന്റെ
ഭാരം മാത്രം
............................................
നമ്മുടെ പ്രണയം
തൊട്ടാവാടിയുടെ
ഇലപോലെ വാടുന്നതും
മുള്ളു പോലെ
ചെറുതു മായിരുന്നു
കാലം ചവിട്ടി ഞെരിച്ചിട്ടും
എങ്ങിനെയാണത്
വാടാതെ
ഹൃദയത്തില്‍ ആഴ്ന്നിറങ്ങി
ഇന്നും പച്ച യുണങ്ങാത്ത
മുറിവായത് ...??!!
2013 ഡിസംബർ 25, ബുധനാഴ്‌ച
വെറുതെ മൂന്നു പേര്‍
ഉള്ളില്‍
ഒന്നുമില്ലെങ്കിലും
എന്നും
കൂടെയുണ്ടാവും
പ്രതാപ കാലത്തിന്റെ
ചൂരൊടുങ്ങാത്ത
ഒരു പേഴ്സ്
..................................
പൊങ്ങച്ചത്തിന്റെ
മുഷിഞ്ഞ
കീശയിലിരുന്ന്
നാറുന്നുണ്ട്
കടലാസ് കാണാതെ
മഷിയുണങ്ങി മരിച്ച
പൊന്നു പൂശിയ
പേനയുടെ ജഡം
..................................
ആറ്റി ക്കുറുക്കിയ
ആയുസ്സും പേറി
മരണത്തിന്റെ
മാളത്തിലേക്ക്
കുതിച്ചോടുമ്പോള്‍
വാച്ചിനും
ഹൃദയത്തിനും
ഒരേ താളം
2013 ഡിസംബർ 23, തിങ്കളാഴ്‌ച
2013 ഡിസംബർ 22, ഞായറാഴ്‌ച
2013 ഡിസംബർ 21, ശനിയാഴ്‌ച
പരോള്‍
സുഗന്ധം
പെയ്തിറങ്ങിയ
വസന്ത കാലത്ത്
മിതവാദ ത്തിന്റെ
വിരിപ്പാക്കി
വാരിപ്പുണര്‍ന്നവര്‍
തന്നെയാണ്
വെറുപ്പിന്റെ
ഉഷ്ണ കാലത്ത്
തീവ്രവാദ ത്തിന്റെ
ചാപ്പ കുത്തി
തുറുങ്കില്‍ തള്ളിയത് ....
നിരപരാധി യെന്നറിഞ്ഞിട്ടും
നിറ യൗവനം മരിച്ചിട്ടും
മരം കോച്ചുന്ന
ശൈത്യകാലത്തെ
കാത്തിരിക്കേണ്ടി വന്നു
ഒരു പരോളെങ്കിലും
പതിച്ചു കിട്ടാന്‍
2013 ഡിസംബർ 20, വെള്ളിയാഴ്‌ച
മൗനം
മൌനത്തെ നമുക്ക്
മനോഹരമായൊരു
കവിതയാക്കാം
അക്ഷര ത്തെറ്റിനു
അമ്മിണി ടീച്ചര്‍
ചെവി പിടിക്കില്ല
വരി തെറ്റിച്ചെന്നു
സാറാമ്മ ടീച്ചര്‍
വഴക്കു പറയില്ല
വ്യാകരണം ചോദിച്ച്
വിജയമ്മ ടീച്ചര്‍
വടി യെടുക്കില്ല
ഉള്ളില്‍
കടലിരമ്പുമ്പോള്‍
ചുണ്ടില്‍
ഇലയനങ്ങാതെ
കണ്ണില്‍
കനലാളുമ്പോള്‍
കാഴ്ചകളില്‍
ഇരുട്ട് പുതച്ച്
ഒളിച്ചും
ഒതുങ്ങിയും
മരിച്ചു പോയവരെ
ശ്മശാനത്തിലേക്കെടുക്കുമ്പോള്‍
മൂളാനും വേണ്ടേ
ഒരു കവിത
2013 ഡിസംബർ 19, വ്യാഴാഴ്‌ച
2013 ഡിസംബർ 18, ബുധനാഴ്‌ച
എന്റെ പ്രണയിനിക്ക്
പൂവിലേക്ക്
മഞ്ഞെന്ന പോലെ
നീ വന്നു
പുഴയില്‍
പൂന്തിങ്ക ളെന്നപോലെ
നീ ചിരിച്ചു
മരങ്ങളില്‍ ചേക്കേറിയ
കിളികളെ പോലെ
നീ ചിലച്ചു
പുലര്‍ കാലത്തെ
കിനാവ് പോലെ
നിന്നെ തനിച്ചാക്കി
ഞാന്‍ മടങ്ങി
തൊട്ടതും തലോടിയതും
മഴ കരിഞ്ഞു പോയ
മീന ച്ചൂടിലെങ്കിലും
നീ പകര്‍ന്നു നല്‍കിയത്
പുലരു മെന്നുറപ്പുള്ള
സ്വപ്നങ്ങളും
പ്രവാസത്തിന്റെ
ഇരുമ്പ് കട്ടിലില്‍
വിരിക്കാനുള്ള
പൂ നിലാവുമായിരുന്നു
മഞ്ഞെന്ന പോലെ
നീ വന്നു
പുഴയില്‍
പൂന്തിങ്ക ളെന്നപോലെ
നീ ചിരിച്ചു
മരങ്ങളില്‍ ചേക്കേറിയ
കിളികളെ പോലെ
നീ ചിലച്ചു
പുലര്‍ കാലത്തെ
കിനാവ് പോലെ
നിന്നെ തനിച്ചാക്കി
ഞാന്‍ മടങ്ങി
തൊട്ടതും തലോടിയതും
മഴ കരിഞ്ഞു പോയ
മീന ച്ചൂടിലെങ്കിലും
നീ പകര്‍ന്നു നല്‍കിയത്
പുലരു മെന്നുറപ്പുള്ള
സ്വപ്നങ്ങളും
പ്രവാസത്തിന്റെ
ഇരുമ്പ് കട്ടിലില്‍
വിരിക്കാനുള്ള
പൂ നിലാവുമായിരുന്നു
2013 ഡിസംബർ 17, ചൊവ്വാഴ്ച
പ്രണയം
പത്താം ക്ലാസിന്റെ
പാതി വഴിയില്‍
പിണങ്ങിപ്പോയ
പ്രണയം
നഗരത്തിന്റെ
തിരക്കുകള്‍ ഭേദിച്ച്
തിരഞ്ഞു വന്നത്
പരിചയം പുതുക്കാനും
പൊറുക്കണമെന്ന്
പറയാനുമായിരുന്നു
സിരകളില്‍ നുഴഞ്ഞു കയറി
ഹൃദയത്തിന്റെ
പൂട്ടുകള്‍ പൊളിച്ചതും
അകത്തു കയറി
സ്വപ്നങ്ങള്‍ക്ക് തീ പകര്‍ന്നതും
ഒളിചോടുമ്പോള്‍
'മറക്കുക'
എന്നെഴുതാനായിരുന്നോ...??!
2013 ഡിസംബർ 16, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


























